Thursday, 27 July 2017
ഡിംബിൾ വർഗീസ് : Red Thai Chicken and Pumpkin Curry Recipe
ഡിംബിൾ വർഗീസ് : Red Thai Chicken and Pumpkin Curry Recipe: Place of origin: Thailand Thai Pumpkin & Chicken Curry 1 small pumpkin(kabocha, sugar pie), seeded and cubed - approxim...
Red Thai Chicken and Pumpkin Curry Recipe
Place of origin: Thailand
Thai Pumpkin & Chicken Curry
1 small pumpkin(kabocha, sugar pie), seeded and cubed - approximately 1lb
1 small onion, yellow
1 clove garlic, minced
1 1/2 tbsp red Thai curry paste
1 can unsweetened coconut milk
1 tsp palm sugar/ brown sugar
3 tbsp grape seed or vegetable oil
1lb boneless and skinless thighs, cubed in to 1"piece
1/2 red bell pepper, julienne
Juice from 1 lime
Handful of fresh cilantro, on stem (I" long pieces)
1/4 cup fresh Thai basil
Salt
Steamed rice or a toasted baguette
Directions
1. Bring a large salted pot of water to boil. Add pumpkin and cook until barely tender (approximately 8 minutes). Drain and set aside.
2. Blend the red curry paste, the onions and garlic. Heat the oil in a pan and saute the mixture over low to medium heat until the aromas of paste begin to emerge.
3. Shaking the can well, whisk in half the coconut milk and all the sugar to the pan. Once the oil begins to separate from the mixture, add the chicken and simmer until the chicken is fully cooked. Add the pumpkin, julienne of red pepper and the remainder of the coconut milk and cook until the pumpkin is fork tender. Taste and season with salt if necessary and add the lime juice.
4. Remove from heat, add the basil leaves and garnish with cilantro.
1 small pumpkin(kabocha, sugar pie), seeded and cubed - approximately 1lb
1 small onion, yellow
1 clove garlic, minced
1 1/2 tbsp red Thai curry paste
1 can unsweetened coconut milk
1 tsp palm sugar/ brown sugar
3 tbsp grape seed or vegetable oil
1lb boneless and skinless thighs, cubed in to 1"piece
1/2 red bell pepper, julienne
Juice from 1 lime
Handful of fresh cilantro, on stem (I" long pieces)
1/4 cup fresh Thai basil
Salt
Steamed rice or a toasted baguette
Directions
1. Bring a large salted pot of water to boil. Add pumpkin and cook until barely tender (approximately 8 minutes). Drain and set aside.
2. Blend the red curry paste, the onions and garlic. Heat the oil in a pan and saute the mixture over low to medium heat until the aromas of paste begin to emerge.
3. Shaking the can well, whisk in half the coconut milk and all the sugar to the pan. Once the oil begins to separate from the mixture, add the chicken and simmer until the chicken is fully cooked. Add the pumpkin, julienne of red pepper and the remainder of the coconut milk and cook until the pumpkin is fork tender. Taste and season with salt if necessary and add the lime juice.
4. Remove from heat, add the basil leaves and garnish with cilantro.
Friday, 15 July 2016
തോമാശ്ലീഹ
എ.ഡി.52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമസ് അപ്പസ്‌തോലൻ, കപ്പൽ മാർഗ്ഗം കേരളത്തിൽ ആഗതനായി എന്നാണ് കേരള ക്രൈസ്തവരുടെയിടയിലുള്ള പാരമ്പര്യം. തുടർന്നു കേരളത്തിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയും ഒരു ക്രൈസ്തവ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. സുമാർ 1950 വർഷങ്ങൾക്കു മുമ്പു നടന്ന ഈ സംഭവത്തിനു പാരമ്പര്യങ്ങളും ഐതിഹ്യങ്ങളുമല്ലാതെ ചരിത്രസാക്ഷ്യങ്ങൾ തുലോം വിരളമാണ്. അതേയവസരത്തിൽ തോമസ് അപ്പസ്‌തോലനാണ് ഞങ്ങളുടെ ക്രൈസ്തവ കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ചതെന്ന് നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്ന ഒരു സമുദായ വിഭാഗം കേരളത്തിലുടനീളം ദൃശ്യമാണുതാനും. അപ്പോൾ ഈ പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും നിജസ്ഥിതി വ്യക്തമാക്കുന്നതിനുള്ള ഏക പോംവഴി സാഹചര്യതെളിവുകളെ ആശ്രയിക്കുകയെന്നുള്ളതാണ്. അക്കാലത്ത് പൗരാണിക റോമൻ സാമ്രാജ്യവും കേരളവുമായി വ്യാപകമായ തോതിൽ വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കാണാം. അവയെപ്പറ്റിയുള്ള രേഖകൾ സുലഭമാണുതാനും. പ്രസ്തുത സാഹചര്യത്തിൽ തോമസ് അപ്പസ്‌തോലന്റെ പ്രവർത്തനങ്ങളെപ്പറ്റി ഒരു പരിധിവരെ വസ്തുനിഷ്ഠമായ ഒരു ചിത്രം ലഭിക്കുന്നതിന്, ആ പുണ്യദേഹത്തിന്റെ ആഗമനവും പ്രവർത്തനങ്ങളും റോമൻ വാണിജ്യ സമ്പർക്കങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
കേരളവും പൗരാണിക റോമൻ സാമ്രാജ്യവും തമ്മിൽ നിലനിന്നിരുന്ന വാണിജ്യസമ്പർക്കം ഉടലെടുത്തതുതന്നെ അന്നു കേരളത്തിൽ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന കുരുമുളകിനെ കേന്ദ്രീകരിച്ചായിരുന്നു എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കുരുമുളക് അന്ന് റോമിൽ ഏറ്റവും പ്രിയപ്പെട്ട വ്യഞ്ജനമായിരുന്നു. എ.ഡി.408-ൽ അലാറിക് റോമിനെ ആക്രമിച്ചപ്പോൾ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 3000 റാത്തൽ കുരുമുളകായിരുന്നുവത്രെ. ഇത്രമാത്രം പ്രിയമുള്ള കുരുമുളക് വാങ്ങുന്നതിനുവേണ്ടിയാണ് റോമൻ വർത്തകർ കേരളത്തിൽ എത്തിയിരുന്നതും വാണിജ്യസമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നതും.
ഈ സമ്പർക്കത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ക്രിസ്തബ്ദത്തിന്റെ ആരംഭത്തിൽ തന്നെ കുരുമുളക് വാങ്ങുന്നതിനായി നിരവധി റോമൻ കപ്പലുകൾ അന്നു തെക്കേ ഇന്ത്യയിലെ പ്രമുഖ രാജ്യാന്തര വ്യാപാരകേന്ദ്രമായിരുന്ന മുസ്സിറസ്സിൽ (കൊടുങ്ങല്ലൂരിൽ) വന്നുകൊണ്ടാണിരുന്നത്. തുടക്കത്തിൽ കപ്പൽ ഗതാഗതം വളരെ അപകടം നിറഞ്ഞ ഒന്നായിരുന്നു. എന്നാൽ ഹിപ്പാലൂസ് എന്ന നാവികൻ കാലവർഷത്തിന്റെ ഗതിയനുസരിച്ച്, കപ്പൽ ഓടിക്കുന്നതിനുള്ള അറിവു സ്വായത്തമാക്കിയതോടെ കപ്പൽയാത്ര സുഗമമായിത്തീർന്നു. അതോടെ ചെങ്കടൽ മുഖത്തുള്ള ഒക്കേലൂസ് തുറമുഖത്തുനിന്നും കാലവർഷത്തിന്റെ തുടക്കത്തിൽ, അതായത് ജൂൺ-ജൂലൈ മാസങ്ങളിൽ പുറപ്പെടുന്ന കപ്പലുകൾക്ക് 40 ദിവസം കൊണ്ട് മുസ്സിറത്തിൽ എത്തിച്ചേരാൻ സാധിച്ചിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രം അലക്‌സാണ്ട്രിയയായിരുന്നു. റോമൻ സാമ്രാജ്യത്തിലെ വർത്തകർ, അലസാക്ണ്ട്രിയയിൽ നിന്നും സൂയസ് കരയിടുക്കിന്റെ കിഴക്കേ തീരത്തേക്ക് കരമാർഗ്ഗമായും തുടർന്ന് അവിടെയുള്ള മേയൂസ് ഹോർമോസിൽ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തുള്ള ഒക്കേലിസിലേക്കും ഒക്കേലിസിൽ നിന്നും വീണ്ടും കപ്പൽ മാർഗ്ഗം മുസ്സിറിസ്സിലേക്കും എത്തിച്ചേരുകയായിരുന്നു പതിവ്.
അന്ന് കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളായിരുന്ന തിണ്ടിസ് (കടലുണ്ടി), മുസിറസ്(കൊടുങ്ങല്ലൂർ), നെൽക്കിണ്ട(നിരണം), ബൊർക്കാറെ(പുറക്കാട്) തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയിരുന്ന വർത്തകർ, സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയവയ്ക്കു പകരം കുരുമുളക്, വൈഡൂര്യം, പവിഴം, മുത്ത് തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ക്രയവിക്രയത്തിലാണ് ഏർപ്പെട്ടിരുന്നത്. ഇക്കാര്യങ്ങളെല്ലാം അക്കാലത്തു രചിച്ച ”പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സി” എന്ന യാത്രാ ലഘുലേഖയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
റോമൻ ഗ്രന്ഥങ്ങളിൽ മാത്രമല്ല, അക്കാലത്തെ തമിഴ് കൃതികളിലും ഇപ്രകാരമുള്ള വ്യാപാരത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണാവുന്നതാണ്. ഇവിടെയെത്തിയിരുന്ന കപ്പലുകളെ യവനരുടെ കപ്പലുകളെന്നും അതിൽ വന്നിരുന്ന വർത്തകരെ യവനരെന്നുമാണ് തമിഴ്കൃതികളിൽ പരാമർശിച്ചിരിക്കുന്നതുതന്നെ.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു റോമൻ പൗരനായിരുന്ന തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നുചേരുന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമായിരുന്നില്ല. അദ്ദേഹം പാലസ്തിനായിൽ നിന്നും കരമാർഗ്ഗം സീനായ് മരുഭൂമി കടന്ന്, അലക്‌സാണ്ട്രിയായിലെത്തിയശേഷം അവിടെ നിന്നും കപ്പൽ മാർഗ്ഗം ചെങ്കടൽ മുഖത്തും തുടർന്ന് കേരളത്തിലും ആഗതനായി എന്നുവേണം വിചാരിക്കുവാൻ. മാർഗ്ഗമധ്യേ ചെങ്കടൽ മുഖത്തുള്ള സൊക്രാട്ടാ ദ്വീപിലും ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പരമ്പരാഗതമായ വിശ്വാസം. ഇന്ത്യയിൽ നിന്നും ഗ്രീസിൽ നിന്നും അറേബ്യയിൽ നിന്നും വ്യാപാരികൾ എത്തുകയും വ്യാപാരം നടത്തുകയും ചെയ്തിരുന്ന ഒരു ആസ്ഥാനമായിരുന്നു സോക്രട്ട. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ വി.ഫ്രാൻസിസ് സേവ്യറുടെ കാലത്തും അവിടെ നിന്നിരുന്നതാണ്. അതിനുശേഷമാണ് അത് അവിടെനിന്നും തിരോധാനം ചെയ്തതുതന്നെ.
എന്നാൽ ഒരു കേരളീയനായ റ്റി.കെ.ജോസഫ് അടക്കം ചിലർ തോമസ് അപ്പസ്‌തോലൻ കേരളത്തിൽ വന്നിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ”തോമായുടെ നടപടികൾ” എന്ന സുറിയാനി ഗ്രന്ഥമാണ് അവരുടെ സംശയങ്ങൾക്ക് മുഖ്യ ആധാരം. മൂന്നാം ശതകത്തിൽ രചിച്ചതും ഗ്രീക്ക്, ലത്തീൻ, അറമേനിയൻ എന്നീ ഭാഷകളിൽ തർജ്ജമകൾ പുറത്തു വന്നിട്ടുള്ളതുമായ ഈ ഗ്രന്ഥത്തിനു എഡേസ്സാ തുടങ്ങിയ പ്രദേശങ്ങളിൽ അക്കാലത്തു വളരെ പ്രചാരം ലഭിച്ചിരുന്നു. ഈ ഗ്രന്ഥം ഒരു ഐതിഹ്യകഥയാണെങ്കിലും ചില ചരിത്രസത്യങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടാകാമെന്നാണ് പലരുടെയും അഭിപ്രായം.
തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചത് തെക്കേ ഇന്ത്യയിലല്ലെന്നും ഇന്നത്തെ പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന പഴയ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ആയിരുന്നു എന്നുമാണ് തോമ്മായുടെ നടപടികൾ നൽകുന്ന സൂചന എന്നാണ് അവരുടെ വാദഗതി. അക്കാലത്ത് ഈ വടക്കു പടിഞ്ഞാറൻ ഇന്ത്യൻ പ്രദേശങ്ങൾ, പാർത്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അവിടെ ഭരിച്ചിരുന്ന ഗുണ്ടഫർ രാജാവിന്റെ താൽപര്യപ്രകാരമാണ് അപ്പസ്‌തോലൻ കപ്പൽമാർഗ്ഗം അവിടെ എത്തിയെന്നാണ് നടപടികൾ നൽകുന്ന വിവരം. പാർത്തിയായിൽ ഉൾപ്പെട്ടിരുന്ന വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചതിനുശേഷം, അപ്പസ്‌തോലൻ മാസ്ഡിയായിലേക്കു പോവുകയും അവിടുത്തെ രാജാവിന്റെ അപ്രീതിക്കിരയായിത്തീർന്ന അപ്പസ്‌തോലൻ രാജകൽപനപ്രകാരം വധിക്കപ്പെടുകയാണുണ്ടായതെന്നുമാണ് തോമ്മായുടെ കൽപനകൾ തുടർന്നു നൽകുന്ന വിവരം.
ഇന്നത്തെ ഇറാന്റെ ചില ഭാഗങ്ങളും തക്ഷശിലയടക്കമുള്ള ചില ഇന്ത്യൻ ഭൂവിഭാഗങ്ങളും ഭരിച്ചിരുന്ന പാർത്തിയൻ വംശത്തിലെ ഒരു രാജാവായിരുന്നു ഗൊർഡഫോർണസ്. തോമ്മായുടെ നടപടികളിൽ പറയുന്ന ഗുണ്ടഫറും, സാക്ഷാൽ ഗൊർഡഫോർണസും ഒരാളാണെന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. അങ്ങനെയെങ്കിൽ തോമസ് അപ്പസ്‌തോലൻ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ സന്ദേശം പ്രചരിപ്പിച്ചു എന്ന വസ്തുത ശരിയല്ലെന്നു പറയുവാൻ ബുദ്ധിമുട്ടാണ്. അതേ സമയം തന്നെ തോമസ് അപ്പസ്‌തോലന്റെ തെക്കേ ഇന്ത്യൻ സന്ദർശനത്തിന് ഉപോത്ബലകമായി വേറൊരു സാധ്യതയിലേക്കും നടപടികൾ സൂചന നൽകുന്നുണ്ട് എന്നുകൂടി പറയുവാൻ സാധിക്കും. തോമസ് അപ്പസ്‌തോലൻ കേരള പാരമ്പര്യ ചരിത്രമനുസരിച്ച് കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നത് എ.ഡി.52-ൽ ആയിരുന്നു. എ.ഡി.33 മുതൽ എ.ഡി.52 വരെയുള്ള നീണ്ട 19 വർഷക്കാലത്തു തോമസ് അപ്പസ്‌തോലൻ പാർത്തിയൻ രാജ്യത്തിലായിരുന്നു എന്നു പറഞ്ഞാൽ അതൊരു യാഥാർത്ഥ്യമായിരിക്കാം. എന്നാൽ അതിനുശേഷം തെക്കേ ഇന്ത്യയിൽ എത്തിയെന്നുവന്നാൽ അതിലും അപാകതയൊന്നുമില്ല. തന്നെയുമല്ല, തോമ്മായുടെ നടപടികൾ നൽകുന്ന വിവരം അനുസരിച്ച് അപ്പസ്‌തോലൻ പാർത്തിയായിൽ നിന്നും മാസ്ഡിയായിലേക്കു പോയിട്ടുണ്ടാകണം.
എന്നാൽ എവിടെയാണി മാസ്ഡിയ? ഇത്തരുണത്തിൽ മാസ്ഡിയായിലെ മന്ത്രിയും തോമ്മായും കാളകൾ വലിക്കുന്ന ഒരു രഥത്തിൽ യാത്ര തിരിച്ചു എന്ന ഒരുദ്ധാരണം തോമ്മായുടെ നടപടികളിൽ നിന്നും മൊറയിസ് എന്ന ഇന്ത്യൻ ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. തുടർന്ന് തെക്കേ ഇന്ത്യയൊഴികെ എവിടെയെങ്കിലും കാളകൾ വലിക്കുന്ന രഥത്തെ കാണുവാൻ സാധിക്കുമോ എന്ന സംശയം മൊറയിസ് തന്നെ ഉന്നയിക്കുന്നത് വളരെ അർത്ഥവത്താണു താനും. അപ്പോൾ തോമസ് അപ്പസ്‌തോലന്റെ കേരള സന്ദർശന സാധ്യതയെ തോമ്മായുടെ നടപടികൾ ഒരു വിധത്തിലും ചോദ്യം ചെയ്യുന്നില്ല എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു.
ക്രൈസ്തവ സന്ദേശവുമായി കേരളത്തിൽ ആഗതനായ അപ്പസ്‌തോലൻ കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലക്കൽ എന്നീ ഏഴു കേന്ദ്രങ്ങളിലാണ് ആദിമ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കമിടുന്നതെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇവയിൽ പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം,കൊല്ലം, നിരണം എന്നീ സ്ഥലങ്ങളിൽ അപ്പസ്‌തോലൻ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന പ്രാർത്ഥനാലയങ്ങൾ, പല മാറ്റങ്ങൾക്കും പരിഷ്‌ക്കാരങ്ങൾക്കും ശേഷം ആണെങ്കിലും ഇന്നും നിലനിൽപ്പുണ്ട്. ഈ പള്ളികളുടെ സമീപവാസികൾ, തങ്ങളുടെ പള്ളികൾ തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്നു ഇന്നും വിശ്വസിക്കുന്നു. കേരളത്തിലെ വേറൊരു പള്ളിയും ഇങ്ങനെയൊരവകാശവാദം വച്ചു പുലർത്തുന്നില്ല. കൊല്ലത്തെയും കൊടുങ്ങല്ലൂരിലെയും നിലയ്ക്കലെയും പള്ളികൾ കാലാന്തരത്തിൽ അപ്രത്യക്ഷമായി. ഇന്ന് ഈ സ്ഥലങ്ങളിൽ കാണുന്ന പള്ളികളൊന്നും അപ്പസ്‌തോലൻ സ്ഥാപിച്ചതാണെന്ന് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന വസ്തുതയും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
അപ്പസ്‌തോലൻ സ്ഥാപിച്ച പ്രാർത്ഥനാലയങ്ങളെല്ലാം തന്നെ റോമൻ വർത്തകർക്കു സുപരിചിതമായ വാണിജ്യകേന്ദ്രങ്ങളിൽ കൂടിയായിരുന്നു എന്നാണ് പെരിപ്ലസിൽ നിന്നും മനസിലാവുന്നത്. നല്ലയിനം കുരുമുളക് ലഭിച്ചിരുന്നതുതന്നെ ബൊറാക്കൊയിൽ (പുറക്കാട്) നിന്നായിരുന്നുവെന്നാണ് റോമൻ ചരിത്രകാരനായ പ്ലിനി നടത്തിയ വിവരങ്ങളിൽ നിന്നും ഊഹിക്കേണ്ടത്. അന്നു കപ്പൽ മാർഗ്ഗം ഈ സ്ഥലങ്ങളിലെല്ലാം തന്നെ എത്തിച്ചേരാൻ സാധ്യമായിരുന്നതുമാണ്. അക്കാലത്ത് കൊടുങ്ങല്ലൂർ മുതൽ നിരണം വരെയും അവിടെ നിന്നും പുറകോട്ടുമാറി പുറങ്കടലിലേക്കും കപ്പലുകൾക്കു സുരക്ഷിതമായി യാത്ര നടത്തുവാൻ സാധ്യമായിരുന്നുവെന്നാണ് ഐ.സി.ചാക്കോയെ ഉദ്ധരിച്ചുകൊണ്ട് കേരള ചരിത്രകാരനായ പി.കെ.ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതിനുശേഷം മണ്ണിടിഞ്ഞുവീണാണ് അതിലെയുള്ള ഗതാഗതം അസാധ്യമായിത്തീർന്നത്. നിലയ്ക്കൽ മാത്രമാണ് ഏക ഉൾനാടൻ പ്രദേശം. അവിടെയും വള്ളത്തിൽ കൂടി എത്തിച്ചേരാൻ സാധ്യമായിരുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതിൽ നിന്നും റോമന് വാണിജ്യ സമ്പർക്കങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് അപ്പസ്‌തോലൻ ക്രൈസ്തവ കൂട്ടായ്മകൾ സ്ഥാപിച്ചതെന്ന കാര്യവും സ്പഷ്ടമാണ്.
വാണിജ്യ സമ്പർക്കത്തിന്റെ ഭാഗമായി നിരവധി വർത്തകരും കേരളത്തിലും തെക്കേ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും കുടിയേറി പാർത്തിരുന്നു. യവനരെന്ന് അറിയപ്പെട്ടിരുന്ന ഈ വർത്തക വിഭാഗക്കാർ ഇവിടെ താമസിച്ചിരുന്നത് കപ്പലുകൾ എത്തുമ്പോൾ അവയ്ക്ക് അവശ്യാനുസരണം ചരക്കുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു. രാജാക്കന്മാരുടെ അംഗരക്ഷകരായും യവനരുടെ സേവനം തെക്കേ ഇന്ത്യയിലെ പല രാജ്യങ്ങളിലും ഉപയോഗപ്പെടുത്തിയിരുന്നു. യവനരെന്നു പൊതുവെ അറിയപ്പെട്ടിരുന്ന വിഭാഗത്തിൽ സാക്ഷാൽ യവനരും റോമാക്കാരും അറബികളും ഫിനാഷ്യരുമൊക്കെ ഉൾപ്പെട്ടിരുന്നു. കേരളത്തിലെത്തിയ യഹൂദരും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം. യഹൂദരാണെങ്കിൽ തോമസ് അപ്പസ്‌തോലന്റെ ആഗമനത്തിനു മുൻപുതന്നെ കേരളത്തിലെത്തിയിട്ടുണ്ടാകുമെന്നാണ് മൊറയിസിനെ പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം.
തോമസ് അപ്പസ്‌തോലന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ അന്ന് അധിവസിച്ചിരുന്ന യവനരുടെ സാന്നി ധ്യം വളരെയേറെ പ്രയോജനകരമായിത്തീർന്നിട്ടുണ്ടാകണം. തന്റേതിൽ നിന്നും വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന കേരളീയരോടും ആശയവിനിമയം നടത്തുന്നതിനുതന്നെ യവനസാന്നിധ്യം വളരെയേറെ സഹായകരമായിട്ടുണ്ടാകണം. തന്മൂലം ആദ്യമായി ക്രൈസ്തവ ധർമ്മത്തിലേക്ക് ആകർഷിക്കപ്പെട്ടതും ഈ യവനവിഭാഗം തന്നെയായിരിക്കാനാണു സാധ്യത. തദ്ദേശീയരിൽ ക്രൈസ്തവ സന്ദേശം എത്തിച്ചതും അവരെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചതും അതിനുശേഷം മാത്രമായിരിക്കണം . തോമസ് അപ്പസ്‌തോലൻ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിച്ചവർ ഏറിയ പങ്കും അന്നത്തെ സമൂഹത്തിലെ ഉയർന്ന വിഭാഗക്കാർ തന്നെ ആയിരുന്നുവെന്നു കരുതപ്പെടുന്നു. ഇങ്ങനെ ഉയർന്ന വിഭാഗക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള ക്രിസ്തീയ കൂട്ടായ്മയുടെ രൂപീകരണം തീർച്ചയായും ഇതര രാജ്യങ്ങളിലെ ക്രിസ്തീയ രൂപീകരണത്തിൽ നിന്നും വ്യത്യസ്തമാണുതാനും.
തോമസ് അപ്പസ്‌തോലൻ കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ക്രൈസ്തവ സന്ദേശം പ്രഘോഷിക്കുകയുണ്ടായി. കേരളത്തിലേതുപോലെയുള്ള സുദൃഢമായ റോമൻ വാണിജ്യ സമ്പർക്കങ്ങളും യവന-റോമൻ സാന്നിധ്യവുമാണ് അപ്പസ്‌തോലനെ അങ്ങോട്ട് ആകർഷിക്കുവാൻ കാരണമായിത്തീർന്നതെന്ന് പറയുവാൻ സാധിക്കും. റോമൻ വർത്തകർ, കുരുമുളക് വാങ്ങുന്നതിനുവേണ്ടി മാത്രമായിരുന്നില്ല അവരുടെ കപ്പലുകളായി മുസ്സിറസ്സിൽ എത്തിയിരുന്നത്. തെക്കേ ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ നിന്നും ലഭ്യമായിരുന്ന വൈഢൂര്യവും മുത്തും പവിഴവും കൂടി അവരുടെ വ്യാപാര പട്ടികയിൽ ഉൾപ്പെട്ടിരുന്നു. അവയെല്ലാം റോമിൽ വളരെ പ്രിയമുള്ള ആഡംബര വസ്തുക്കളായിരുന്നു. ഇവയിൽ വൈഢൂര്യത്തിന്റെ പ്രഭവസ്ഥാനം കോയമ്പത്തൂരും പവിഴത്തിന്റേതും മുത്തിന്റേതും തൂത്തുക്കുടിക്കടുത്തുള്ള പ്രദേശങ്ങളിലുമായിരുന്നു.
എന്നിരുന്നാലും അവയുടെ വ്യാപാരവും കയറ്റുമതിയുമെല്ലാം മുസ്സിറസ്സിലാണ് നടന്നിരുന്നത്. ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് കന്യാകുമാരി ചുറ്റിയുള്ള കപ്പലോട്ടത്തിനു റോമൻ നാവികർ ഒന്നാം ശതകത്തിൽ ഒരുമ്പെടാതിരുന്നതാണ് ഇതിനുള്ള കാരണമായി മാർട്ടിൻ വിലർ അഭിപ്രായപ്പെടുന്നത്. തന്മൂലം പാലക്കാടൻ മലയിടുക്കിൽ കൂടിയായിരിക്കണം കച്ചവട ചരക്കുകൾ മുസ്സിറസ്സിൽ എത്തിയിരുന്നതെന്നാണ് വിലറുടെ നിഗമനം. ഇവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കേരളത്തിലേതുപോലെ തമിഴ്‌നാട്ടിൽ പലയിടത്തും റോമൻ സെറ്റിൽ മെന്റുകളുമുണ്ടായിരുന്നു. കോയമ്പത്തൂരിലും പൊള്ളാച്ചിയിലും നിന്നും കണ്ടെടുത്ത റോമൻ നാണയങ്ങളും പോണ്ടിച്ചേരിക്കടുത്തുള്ള അരിക്കമേട്ടിൽ നിന്നും കണ്ടുകിട്ടിയ റോമൻ പിഞ്ഞാണപാത്രങ്ങളും ഉപകരണങ്ങളും നൽകുന്ന സൂചനയനുസരിച്ച് ഒന്നാം ശതകത്തിലാണ് ഇങ്ങനെയുള്ള സെറ്റിൽമെന്റുകൾ നിലവിലിരുന്നത് എന്നും കാണുന്നു.
റോമൻ വാണിജ്യ സമ്പർക്കത്തിന്റെ ചുവടുവച്ച്-അതും സമ്പർക്കം ഏറ്റവും സജീവമായിരുന്ന ഒന്നാം ശതകത്തിൽ- ചോള മണ്ഡലത്തിലെത്തിയ അപ്പസ്‌തോലൻ ക്രൈസ്തവ സന്ദേശം അവിടെ എത്തിക്കുകയും നിരവധി ആളുകളെ ക്രൈസ്തവ ധർമ്മത്തിലേക്കാകർഷിക്കുകയും ചെയ്യുകയുണ്ടായി. അങ്ങനെ ക്രൈസ്തവ കൂട്ടായ്മകൾക്ക് തുടക്കം നൽകിയതിൽ രോഷം പൂണ്ട ചിലർ, തോമസ് അപ്പസ്‌തോലനെ അവിടെ വച്ചു വധിച്ചു എന്നാണു കേരളത്തിലെ പാരമ്പര്യം. അവിടെയുള്ള മൈലാപൂരിൽത്തന്നെ അപ്പസ്‌തോലന്റെ ഭൗതികശരീരം സംസ്‌കരിക്കുകയുമാണുണ്ടായത്. അതിനുശേഷം കേരളത്തിൽനിന്നും വളരെ അകലെ മൈലാപൂരിലുള്ള അപ്പസ്‌തോലന്റെ ശവകുടീരം സന്ദർശിക്കുക എന്നുള്ളതു കേരളത്തിലെ ക്രൈസ്തവരുടെ ഒരാചാരമായിത്തീർന്നു.
മൈലാപ്പൂരിലാണ് അപ്പസ്‌തോലന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നതെന്നാണ് അവിടം സന്ദർശിച്ച മാർക്കോപ്പോളോ അടക്കമുള്ള സഞ്ചാരികളുടെയും സാക്ഷ്യം. തോമസ് അപ്പസ്‌തോലൻ സ്ഥാപിച്ച ക്രൈസ്തവ കൂട്ടായ്മ പല കാരണങ്ങളുടെയും ഫലമായി മൈലാപൂരിൽ നിന്നും തിരോധാനം ചെയ്തപ്പോൾ, തോമസ് അപ്പസ്‌തോലന്റെ ശവകുടീരത്തിന്റെ സംരക്ഷണം ഇസ്ലാം മതവിശ്വാസികളായ ചിലർ ഏറ്റെടുത്തു എന്നും അതിനെ ആദരപൂർവം സംരക്ഷിച്ചുപോന്നു എന്നതും വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ്, ചരിത്രസത്യങ്ങളുമാണ്. തന്മൂലം ക്രൈസ്തവരും അല്ലാത്തവരുമായ സഞ്ചാരികളും ഇന്ത്യൻ ക്രിസ്ത്യാനികളും നൂറ്റാണ്ടുകളായി ആദരിച്ചുവരുന്ന തോമസ് അപ്പസ്‌തോലന്റെ ശവകുടീരം, വാസ്തവത്തിൽ അപ്പസ്‌തോലന്റെ ഇന്ത്യാ സന്ദർശനത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ ചരിത്രസാക്ഷ്യമാണെന്നു പറയുന്നതിൽ വലിയ അപാകതയുണ്ടെന്നു തോന്നുന്നില്ല.
തോമസ് അപ്പസ്‌തോലൻ രൂപീകരിച്ച ക്രൈസ്തവ കൂട്ടായ്മക്ക് ഒരു ആരാധനാക്രമം ഏർപ്പെടുത്തിയെന്നും വൈദികരെ നിയമിച്ചുവെന്നുമാണ് കേരളസഭയുടെ പാരമ്പര്യം. അറമായ (സുറിയാനി) ഭാഷയിൽ ആരാധനക്രമം തുടങ്ങിയതും അപ്പസ്‌തോലനാണെന്നാണ് വിശ്വാസം. തന്റെ മാതൃഭാഷയായിരുന്നതുകൊണ്ടു മാത്രമല്ല അറമായയെ ആരാധനഭാഷയായി തിരഞ്ഞെടുത്തത്. മറിച്ച് യവന സാന്നിധ്യവും അതിനൊരു കാരണമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കാരണം ഒന്നുകിൽ അതു യവനരുടെ തന്നെ ഭാഷയായിരുന്നിരിക്കണം. ചുരുക്കത്തിൽ റോമൻ വാണിജ്യ സമ്പർക്കങ്ങളുടെ ചുവടുവച്ചാണ് തോമസ് അപ്പസ്‌തോലൻ തെക്കേ ഇന്ത്യയിൽ ആഗതനായതും ക്രൈസ്തവധർമ്മ പ്രഘോഷണം നടത്തിയതും. അപ്പസ്‌തോലന്റെ എല്ലാ പ്രവർത്തന രംഗങ്ങളിലും വാണിജ്യസമ്പർക്കത്തിന്റെ സാമീപ്യം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടമാണുതാനും. ഈ സാമീപ്യം കേരള ക്രൈസ്തവ പാരമ്പര്യത്തിനു ചരിത്രത്തിന്റെ പരിവേഷം നൽകുവാൻ തികച്ചും പര്യാപ്തമാണെന്നുതന്നെ പറയാം. ഒരു തരത്തിൽ പറഞ്ഞാൽ റോമൻ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ പൗലോസ് അപ്പസ്‌തോലൻ നടത്തിയ ക്രൈസ്തവ പ്രഘോഷണം പോലെതന്നെയായിരുന്നു തോമസ് അപ്പസ്‌തോലന്റെ പ്രഘോഷണവും.
സാമ്രാജ്യത്തിനു പകരം വാണിജ്യ സമ്പർക്കമാണ് അതിനു വേദിയൊരുക്കിയതെന്നു മാത്രം. പൗലോസ് ഗ്രീക്കുഭാഷയിൽ ആരാധനാക്രമം പ്രചരിപ്പിച്ചു നടപ്പാക്കിയെങ്കിൽ തോമസ് അപ്പസ്‌തോലൻ അറമായ (സുറിയാനി) ഭാഷയിൽ അതു നടപ്പാക്കിയെന്നു മാത്രം. വിദേശ ഭാഷയായ അറമായയിൽ ആരാധന നടത്തുന്ന ക്രൈസ്തവ സഹോദരങ്ങളോടും സഹവർത്തിത്വം പുലർത്തിയ കേരളീയരുടെ സഹിഷ്ണുതയും ഇതിൽ പ്രതിഫലിച്ചു കാണാവുന്നതാണ്.
കടപ്പാട്ഡോ : കെ.വി. ജോസഫ്
Thursday, 26 May 2016
ജപമാലക്കിടയിൽ സാത്താൻ കൊന്തകളും ഉണ്ടോ?
നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കൊന്തകൾ പിശാചിന്റെ കൊന്തകളായതിനാൽ അവ കത്തിച്ചു കളയണമെന്ന് ചില അഭിഷിക്തർ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ഉപയോഗശൂന്യമായ കൊന്തകൾ എന്തുചെയ്യണം? പല വായനക്കാരും ഈ സംശയം എഴുതിച്ചോദിച്ചിരുന്നു. ഇതെക്കുറിച്ച് കൃത്യമായുളള ഒരു ഉത്തരത്തിനായി ഞങ്ങൾ സമീപിച്ചത് പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായ റവ.ഡോ. ജോസഫ് പാംബ്ലാനിയെയാണ്. അദ്ദേഹം നൽകിയ മറുപടിയാണ് ചുവടെ;
അടുത്തകാലത്ത് കേരളത്തിൽ വ്യാപകമായി പ രന്ന തെറ്റിദ്ധാരണകളിലൊന്നാണ് ‘പിശാചിന്റെ കൊ ന്ത’ എന്ന പദപ്രയോഗം. പിശാച് കൊന്ത ചൊല്ലില്ല എന്നും നാരകീയ ശത്രുവായ പിശാചിന്റെ തല തക ർത്ത ദൈവപുത്രനെയും അവിടുത്തെ മാതാവിനെയുമാണ് കൊന്തയിലൂടെ ആദരിക്കുന്നത് എന്നും എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. കൊന്തയുടെ അറ്റത്തെ കുരിശാണ് പൈശാചികം എന്നതാ ണ് മറ്റൊരു പ്രശ്‌നം. നാളിതുവരെ പിശാചിനെ തുരത്താനുള്ള അടയാളമായി ഉപയോഗിച്ചിരുന്ന ക്രൂശിതരൂപം പെട്ടെന്നൊരുനാൾ പിശാചിന്റെ പ്രതീകമായി മാറുന്നതിനു പിന്നിലെ ആധ്യാത്മിക അപകടത്തെ യും അപചയത്തെയുംകുറിച്ച് ഇതിന്റെ പ്രചാരകർ ചിന്തിക്കാതിരിക്കുന്നതു ശരിയല്ല.
സാത്താന്റെ ജപമാലകൾ ഉണ്ടോ?
സാത്താൻ ആരാധനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ‘സാത്താൻ ജപമാലകൾ’ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ മാത്രമാണ് പ്രചരിച്ചുതുടങ്ങിയത്. രണ്ടുതരത്തിലുള്ള ജപമാലകളാണ് സാത്താൻ ആരാധകരുടെയിടയിൽ നിലവിലുള്ളത്. ഒന്നാമതായി, പതിമൂന്നുമണി ജപമാല. ഇത് തല യോട്ടിയുടെ ആകൃതിയിലുള്ള 13 മണികൾ നിശ്ചിത അകലത്തിൽ ചേർത്തുകെട്ടിയ മാലയാണ്. രണ്ടാമത്തെ തരം ജപമാലയിൽ 108 മണികൾ ഉണ്ട്. ഇവയുടെ മണികൾ തലയോട്ടിയുടെ ആകൃതിയിലല്ല. സാധാരണ മുത്തുകൾ പോലെയുള്ളവയാണ്. രണ്ടു ജപമാലകളുടെ അറ്റത്തും തലകീഴായുള്ള ക്രൂശിതരൂപങ്ങളുണ്ട്. ക്രിസ്തുവിനെ സാത്താൻ പരാജയപ്പെടുത്തി എന്നു സൂചിപ്പിക്കാനാണത്രേ തലകീഴായി ക്രൂശിതരൂപം ഉപയോഗിക്കുന്നത്. ജപമാലയുടെ ലോക്കറ്റായി (മൂന്നും ചേരുന്ന കണ്ണി) അഞ്ച് ദളങ്ങളുള്ള നക്ഷത്രവലയമാണ് ഉപയോഗിക്കുന്നത്. ക്രൈ സ്തവജപമാലയെ അനുകരിച്ച് ‘നരകപിതാവിനോടുള്ള ജപം’ (സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെ പരിഹസിച്ചുകൊണ്ട്) ‘അഷ്‌തേരായോടുള്ള പ്രാർത്ഥന’ (നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയെ ആക്ഷേപിച്ചുകൊണ്ട്) പൈശാചിക ത്രീത്വസ്തുതി എന്നിവ ചേരുന്നതാണ് ഈ ജപമാല. ഇതിലെ പല ആചാരങ്ങളും അശ്ലീലധ്വനിയുള്ളവയാണ്. സന്തോഷം, ദുഃഖം, മഹിമ, പ്രകാശം എന്നീ നാലു വിഭാഗങ്ങളിലാണ് സാത്താൻ ജപമാലയുടെ ‘രഹസ്യങ്ങൾ’ ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കത്തോലിക്കാ ജപമാലഭക്തിയെ പരിഹാസ്യമായി അനുകരിച്ച് സാത്താനെ സ്തുതിക്കുന്ന കർമ്മമാണ് സാത്താൻ ജപമാല. ഇതിനുവേണ്ടി നിർമ്മിക്കപ്പെട്ട പൈശാചിക ഭക്തവസ്തുവാണ് സാത്താൻ കൊന്ത. മേൽപറഞ്ഞ ലക്ഷണങ്ങളില്ലാത്ത കൊന്തകൾ സാത്താൻ കൊന്തകളല്ല. ആകൃതിയിലും മണികളുടെ എണ്ണത്തിലും കുരിശുരൂപത്തിന്റെ നിലയിലും കത്തോലിക്കാ കൊന്തകളിൽനിന്ന് ഇവ തികച്ചും വ്യത്യസ്തമാണ്. അതിനാൽ തന്റെ കൈവശമുള്ള സാധാരണ കൊന്ത അബദ്ധവശാൽ സാത്താന്റെ കൊന്ത ആയിരിക്കുമോ അഥവാ ആയിത്തീരുമോ എന്ന ആശങ്ക ആർക്കും ആവശ്യമില്ല. പ്രസ്തുത കൊന്ത ഉപയോഗിച്ചുള്ള ജപമാല പ്രാർത്ഥന സാത്താന്റെ സ്തുതിപ്പ് ആകുകയുമില്ല. കാരണം സാത്താന്റെ ജപമാല പ്രാർത്ഥനയിൽ നിയതമായ സാത്താൻ സ്തുതിപ്പുകളും ആംഗ്യങ്ങളുമാണുള്ളത്.
കുരിശും സർപ്പവും
ചില കൊന്തകളിലെ കുരിശുരൂപത്തിൽ സർപ്പത്തിന്റെ ചിത്രീകരണമുണ്ട്. ഇത് സാത്താൻ കൊന്തയുടെ ലക്ഷണമാണെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ ഇത് അജ്ഞതകൊണ്ടു പ്രചരിപ്പിക്കപ്പെടുന്ന അബദ്ധമാണ് എന്നു പറയാതെ തരമില്ല. കാരണം സഭയുടെ പാരമ്പര്യത്തിൽ ആദ്യകാലംമുതലേ സർപ്പവും കുരിശും തമ്മിലുള്ള പ്രതീകാത്മകത ഊന്നിപ്പറയപ്പെട്ടിരുന്നു. സഭയിൽ വിശുദ്ധ കുരിശിനോടും ക്രൂശിതരൂപത്തോടുമുള്ള ഭക്തി പ്രചരിപ്പിച്ചത് കോൺസ്റ്റന്റയ്ൻ ചക്രവർത്തിയുടെ അമ്മയായ ഹെലേനാ രാജ്ഞിയാണെന്നത് സുവിദമാണല്ലോ. കോൺസ്റ്റന്റയ്‌ന്റെ കാലത്തുതന്നെ പുറത്തിറക്കിയ റോമൻ നാണയങ്ങളിൽ കുരിശിൻ ചുവട്ടിൽ (ക്രിസ്റ്റോഗ്രാം പതിച്ച കൊടിമരം) പാമ്പിനെ ചിത്രീകരിച്ചിരുന്നു. നാരകീയ ശത്രുവായ പിശാചിന്റെ തല ക്രിസ്തുവിന്റെ കുരിശ് തകർത്തു എന്നതാണ് ഈ ചിത്രീകരണത്തിന്റെ അർത്ഥം.
സർപ്പദംശനം ചികിത്സയില്ലാത്ത ദുരന്തമായിരുന്ന കാലഘട്ടത്തിൽ സർപ്പവിഷത്തെ സർവ്വനാശത്തിന്റെ പ്രതീകമായി യഹൂദർ മനസ്സിലാക്കിയിരുന്നു. തിന്മവഴിയുള്ള നാശം സർപ്പവിഷംമൂലമുള്ള നാശംപോലെ വിനാശകാരിയാണ് എന്നതാണ് വി. ഗ്രന്ഥകാരന്റെ ഭാഷ്യം. കാലാന്തരത്തിൽ സർപ്പം തിന്മയുടെ പ്രതീകമായി മാറി (സങ്കീ 58:4; 140:3; സുഭാ 23:32; ജറെ 8:17; ഏശ 14:29). ആദിമാതാപിതാക്കളെ ചതിച്ച സർപ്പത്തെ (ഉൽപ 3:2-7) പിശാചായി വെളിപാടുഗ്രന്ഥകാരൻ ചിത്രീകരിക്കുന്നുണ്ട് (വെളി 12:9; 20:2). അതിനാൽ കുരിശിൻചുവട്ടിൽ സർപ്പത്തെ ചിത്രീകരിക്കുകവഴി തിന്മയുടെമേലുള്ള ക്രിസ്തുവിന്റെ വിജയത്തെയാണ് പ്രതീകമായി ചിത്രീകരിക്കുന്നത്.
അന്ത്യോക്യൻ പാരമ്പര്യത്തിൽ കുരിശിൽ പാമ്പിനെ ചിത്രീകരിക്കുന്ന പതിവ് സർവ്വസാധാരണമായിരുന്നു. ഇന്നും അന്ത്യോക്യൻ മെത്രാന്മാരുടെ അംശവടികളിൽ കുരിശും സർപ്പവും സംയുക്തമായി ചിത്രീകരിക്കപ്പെടാറുണ്ട്. സംഖ്യ 21:8-ൽ പരാമർശിക്കുന്ന പിത്തളസർപ്പത്തെയാണ് ഇവിടെ പ്രതീകവത്കരിക്കുന്നത്. മരുഭൂമിയിലെ ആഗ്നേയ സർപ്പങ്ങളുടെ വിഷദംശനത്തിൽനിന്നും രക്ഷനേടുന്നതിനുള്ള രക്ഷാസൂചകമായിട്ടാണ് ഇവിടെ പിത്തളസർപ്പം നൽകപ്പെടുന്നത്.
മരുഭൂമിയിൽ ഉയർത്തപ്പെട്ട പിത്തളസർപ്പത്തോട് ക്രിസ്തു തന്റെ കുരിശുമരണത്തെ താദാത്മ്യപ്പെടുത്തുന്നത് യോഹ 3:14 ൽ വിശദീകരിക്കുന്നുണ്ട്. സർപ്പം സാത്താന്റെ പ്രതീകമായി മാത്രമല്ല, രക്ഷയുടെ പ്രതീകമായും ബൈബിളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് ഈ പരാമർശങ്ങൾ വ്യക്തമാക്കുന്നു. മരുഭൂമിയിലെ പിത്തളസർപ്പവും ക്രിസ്തുവിന്റെ കുരിശും രക്ഷയുടെ പ്രതീകങ്ങളാണ്. ഈ രക്ഷാപ്രതീകങ്ങളെ സംയുക്തമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കുരിശുരൂപങ്ങളിൽ സർപ്പത്തെ ചിത്രീകരിക്കുന്നത്.
മാനസാന്തരജീവിതത്തെ പാമ്പ് പടംപൊഴിച്ച് യൗവനം വീണ്ടെടുക്കുന്ന പ്രവൃത്തിയോടു താദാത്മ്യപ്പെടുത്തുന്ന അനേകം ഉദാഹരണങ്ങൾ സഭാപിതാക്കന്മാരുടെ രചനകളിൽ കാണാം. തന്മൂലം പാമ്പിനെ പിശാചായി മാത്രമേ കരുതൂ എന്ന നിർബന്ധബുദ്ധി ആർക്കും ആവശ്യമില്ല. സർപ്പത്തിന്റെ വിവേകത്തെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പരാമർശം (മത്താ 10:16) നമ്മുടെ ചിന്തകൾക്ക് നേർദിശ ലഭിക്കാൻ സഹായകമാണ്. പാമ്പിന്റെ പടം കണ്ടാൽ ഉടനേ ‘അയ്യോ, പിശാചു വന്നേ’ എന്നു നിലവിളിക്കേണ്ടതില്ല എന്നു ചുരുക്കം.
ക്രൂശിതരൂപത്തിന്റെ ഇടതുപക്ഷം
ഇടത്തോട്ടു തലചായിച്ച കുരിശുരൂപങ്ങളും ഇടതുകാൽ വലതുകാലിന്റെ മുകളിൽ വച്ചു തറയ്ക്കപ്പെട്ട കുരിശുരൂപങ്ങളും പൈശാചിക കുരിശുകളാണ് എന്നതാണ് മറ്റൊരു കിംവദന്തി. മിശിഹാ ‘അനന്തരം തലചായ്ച്ച് ജീവൻ വെടിഞ്ഞു എന്ന അർത്ഥത്തിലാണ് നാലു സുവിശേഷങ്ങളും യേശുവിന്റെ മരണത്തെ ചിത്രീകരിക്കുന്നത് (മത്താ 25:54-56; മർക്കോ 15:33-41; ലൂക്കാ 23:44-49; യോഹ 19:28-30). ഇരുകരങ്ങളും ശിരസ്സിനേക്കാളും ഉയർന്നതലത്തിൽ വലിച്ചുനീട്ടി തറയ്ക്കപ്പെട്ട ക്രൂശിതവ്യക്തിയുടെ ശിരസ്സ് ചായുന്നത് ഇടത്തേക്കോ വലത്തേക്കോ അല്ല നേരെ താഴോട്ടായിരിക്കും എന്നതാണ് സത്യം. ‘അവൻ തലചായ്ച്ച് ആത്മാവിനെ നൽകി’ എന്ന യോഹന്നാൻ സുവിശേഷകന്റെ പരാമർശം ഈ അർത്ഥത്തിൽ ശ്രദ്ധേയമാണ്.
യേശുവിന്റെ കാലുകളിൽ ആണി തറച്ചിരുന്നില്ല എന്ന ശക്തമായ പാരമ്പര്യം നിലവിലുണ്ട്. കാരണം റോമൻ കുരിശുവധത്തിൽ അപൂർവ്വമായേ കാലുകളിൽ ആണി അടിച്ചിരുന്നുള്ളു. കാലിൽ ആണി അടിച്ചിരുന്ന സന്ദർഭങ്ങളിൽ വലതുകാൽപാദത്തിനു മുകളിൽ ഇടതുകാൽപാദം ചേർത്തുവച്ചാണ് കുരിശിൽ തറച്ചിരുന്നത്. ബൈബിൾ ഇക്കാര്യത്തിൽ മൗനം ദീ ക്ഷിക്കുന്നതിനാൽ കാൽപാദങ്ങളുടെ സ്ഥാനത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്നതിൽ അർത്ഥമില്ല. ഇടതുപാദവും വലതുപാദവും ഒരുപോലെ യേശുവിന്റെ പാദങ്ങൾ തന്നെയാണല്ലോ. തന്മൂലം ഇത്തരം ബാലിശമായ വിവാദങ്ങൾക്കു വിരാമമിടാം.
കൊന്ത ഒരു ഭക്തവസ്തു
കൊന്ത പ്രാർത്ഥനയ്ക്ക് സഹായിക്കുന്ന ഒരു ഭക്തവസ്തു മാത്രമാണ്. ഒരു കൊന്തയും അതിൽത്തന്നെ വിശുദ്ധമോ ദൈവികമോ അല്ല. സഭയുടെ വിശുദ്ധിയിൽ പങ്കാളിത്തം നൽകുന്ന വിശുദ്ധീകരണ കർമ്മത്തിലൂടെ (വെഞ്ചരിപ്പിലൂടെ) യാണ് കൊന്ത വിശുദ്ധമാകുന്നത്. ദേവാലയത്തിനായുള്ള കെട്ടിടം എത്ര മനോഹരമായി പണിയപ്പെട്ടതാണെങ്കിലും മെത്രാൻ കൂദാശ ചെയ്യുംവരെ അത് വെറുമൊരു കെട്ടിടം മാത്രമാണ് എന്നതുപോലെ, കൊന്തയുടെ ഭംഗിയോ ആകൃതിയോ അല്ല സഭയുടെ വിശുദ്ധീകരണമാണ് കൊന്തയെ വിശുദ്ധ വസ്തുവാക്കുന്നത്. തന്മൂലം തങ്ങളുടെ കൊന്തയെക്കുറിച്ച് എന്തെങ്കിലും ആശങ്ക നിലനില്ക്കുന്നവർ അത് വെഞ്ചരിപ്പിച്ച് വിശുദ്ധ വസ്തുവായി ഉപയോഗിക്കുക. വെഞ്ചരിച്ച ഒരു കൊ ന്തയെയും പൈശാചികമായി കരുതരുത്.
ഉപയോഗശൂന്യമായ വിധത്തിൽ പൊട്ടിപ്പോയ കൊന്തകൾ എന്തുചെയ്യും എന്നതും പ്രസക്തമായ ചോദ്യമാണ്. അഗ്നിക്കിരയാക്കുകയോ മനുഷ്യർ സാധാരണ നടക്കാത്ത മണ്ണിൽ മറവു ചെയ്യുകയോ ആണ് ഉപയോഗശൂന്യമായ വിശുദ്ധവസ്തുക്കളെക്കുറിച്ചുള്ള പാരമ്പര്യം. കൊന്തയ്ക്കും മറ്റെല്ലാ ഭക്തവസ്തുക്കൾക്കും ഇതു ബാധകമാണ്.
വഴിയാത്രക്കാരനായ വൃദ്ധബ്രാഹ്മണന്റെ ആടിനെ തട്ടിയെടുക്കാൻ മൂന്ന് കള്ളന്മാർ വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് ‘നമ്പൂതിരി എന്താ പട്ടിയേയുംകൊണ്ട് പോകുന്നത്’ എന്നുചോദിച്ച കഥ നമുക്ക് പരിചിതമാണല്ലോ. ആവർത്തിച്ചുള്ള ചോദ്യംകേട്ട് ബ്രാഹ്മണൻ ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയത്രേ. മേൽപ്പറഞ്ഞ കൊന്തവിവാദങ്ങൾക്കു പിന്നിൽ ഈ കഥയിലെ പ്രശ്‌നംതന്നെയാണുള്ളത്.
നൂറ്റാണ്ടുകളായി വിശ്വാസികൾ നെഞ്ചോടു ചേർത്തുപിടിച്ച ജപമാലകൾ പൈശാചികമാണെന്ന സംശയം ജനിപ്പിച്ച് അത് നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് തീർച്ചയായും സാത്താന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഇത്തരം ഉപദേശം നൽകുന്ന അഭിഷിക്തർ ആരെങ്കിലുമുണ്ടെങ്കിൽ അവർ സത്യമറിയാൻ വൈകരുത്.
രക്ഷയുടെ അടയാളമായ കുരിശിനെ സകല സംശയങ്ങളും നീക്കി നമുക്ക് സധൈര്യം ഹൃദയത്തോടു ചേർത്തുപിടിക്കാം.
Roman Catholic Mass
Roman Catholic Mass
"Holy Communion". In these denominations, the term Mass often colloquially refers to the entire church service in general.In general, Protestants avoid the term "Mass" and use such terms as Divine Service or service of worship, for doctrinal reasons.[5] For the celebration of the Eucharist in Eastern churches, including those in full communion with the Holy See, other terms such as the Divine Liturgy, the Qurbono Qadisho or Holy Qurbana and the Badarak are normal.

The Roman Catholic Church accepts Eucharist in the Orthodox tradition as valid while also distinguishing between the Mass in Catholic understanding from that which some Anglicans and Lutherans refer to as the Mass. This is because the Catholic Church considers that those denominations lack the sacrament of orders and therefore "have not retained the proper reality of the eucharistic mystery in its fullness." In the Decree on Ecumenism, produced by Vatican II in 1964, the Catholic Church also notes its understanding that when other faith groups (such as Lutherans, Anglicans, and Presbyterians) "commemorate His death and resurrection in the Lord's Supper, they profess that it signifies life in communion with Christ and look forward to His coming in glory." So further dialogue on the Lord's Supper, sacraments, and worship was recommended. On the other hand, historically, the Lutheran Church has stated that the Lutheran Mass is "the only Mass founded in the Scriptures of God, in accordance with the plain and incontestable institution of the Saviour."





Wednesday, 25 May 2016
Ramadan - History
It is believed that the Quran was first revealed to Muhammad during the month of Ramadan which has been referred to as the "best of times". The first revelation was sent down on Laylat al-Qadr (The night of Power) which is one of the five odd nights of the last ten days of Ramadan.According to hadith, all holy scriptures were sent down during Ramadan. The tablets of Ibrahim, the Torah, the Psalms, the Gospel and the Quran were sent down on 1st, 6th, 12th, 13th and 24th Ramadan respectively.

According to the Quran, fasting was also obligatory for prior nations, and is a way to attain taqwa, fear of God.[Quran 2:183] God proclaimed to Muhammad that fasting for His sake was not a new innovation in monotheism, but rather an obligation practiced by those truly devoted to the oneness of God.[20] The pagans of Mecca also fasted, but only on tenth day of Muharram to expiate sins and avoid droughts.
The ruling to observe fasting during Ramadan was sent down 18 months after Hijra, during the month of Sha'aban in the second year of Hijra in 624 CE.
Abu Zanad, an Arabic writer from Iraq who lived after the founding of Islam, in around 747 CE, wrote that at least one Mandaean community located in al-Jazira (modern northern Iraq) observed Ramadan before converting to Islam.[not in citation given]
According to Philip Jenkins, Ramadan comes "from the strict Lenten discipline of the Syrian churches".[dubious – discuss] However, this suggestion is based on the orientalist idea that the Qur'an itself has Syrian origins, which was refuted by Muslim academics such as M. Al-Azami.
Ramadan
Ramadan also transliterated Ramazan, Ramzan, Ramadhan, or Ramathan) is the ninth month of the Islamic calendar,and is observed by Muslims worldwide as a month of fasting to commemorate the first revelation of the Quran to Muhammad according to Islamic belief.This annual observance is regarded as one of the Five Pillars of Islam.The month lasts 29–30 days based on the visual sightings of the crescent moon, according to numerous biographical accounts compiled in the hadiths.

The word Ramadan comes from the Arabic root ramiḍa or ar-ramaḍ, which means scorching heat or dryness.Fasting is fardh (obligatory) for adult Muslims, except those who are suffering from an illness, travelling, are elderly, pregnant, breastfeeding, diabetic or going through menstrual bleeding.Fasting the month of Ramadan was made obligatory (wājib) during the month of Sha'aban, in the second year after the Muslims migrated from Mecca to Medina. Fatwas have been issued declaring that Muslims who live in regions with natural phenomenon such as the midnight sun or polar night should follow the timetable of Mecca.

While fasting from dawn until sunset, Muslims refrain from consuming food, drinking liquids, smoking, and engaging in sexual relations with one's spouse. Muslims are also instructed to refrain from sinful behavior that may negate the reward of fasting, such as false speech (insulting, backbiting, cursing, lying, etc.) and fighting.Food and drink is served daily, before dawn and after sunset.Spiritual rewards (thawab) for fasting are also believed to be multiplied within the month of Ramadan. Fasting for Muslims during Ramadan typically includes the increased offering of salat (prayers) and recitation of the Quran.

Subscribe to:
Posts (Atom)
